ആഷസ് പരമ്പരയിലെ രണ്ടാം മത്സരത്തിലെ ആദ്യ ഇന്നിങ്സിൽ ഓസ്‌ട്രേലിയ 250 റൺസിന് പുറത്ത്. 92 റൺസ് നേടിയ സ്റ്റീവ് സ്മിത്തിന്റെ മികവിലാണ് ഒരു ഘട്ടത്തിൽ 102 റൺസിന് അഞ്ച് വിക്കറ്റ് എന്ന നിലയിൽ നിന്നും ഓസ്‌ട്രേലിയ കരകയറിയത്. 80ൽ നിൽക്കെ ആർച്ചറിന്റെ ബൗൺസർ കഴുത്തിൽ തട്ടി പരിക്ക് മൂലം ക്രീസ് വിട്ട സ്റ്റീവ് സ്മിത്ത് സിഡിലിന്റെ വിക്കറ്റിന് ശേഷം പരിക്ക് വകവെയ്ക്കാതെ മൂന്ന് ബൗണ്ടറി നേടി സെഞ്ചുറിയിലേക്ക് കുതിച്ചെങ്കിലും 92 റൺസിൽ നിൽക്കെ വോക്‌സിന്റെ ഇൻസ്വിങറിൽ വിക്കറ്റിന് മുൻപിൽ കുടുങ്ങുകയായിരുന്നു.
36 റൺസ് നേടിയ ഉസ്മാൻ ഖവാജ മാത്രമാണ് സ്‌മിത്തിന് പുറമെ അൽപ്പമെങ്കിലും പിടിച്ചുനിന്നത്.
ഇംഗ്ലണ്ടിന് വേണ്ടി സ്റ്റുവർട്ട് ബ്രോഡ് നാല് വിക്കറ്റും, ക്രിസ് വോക്‌സ് മൂന്ന് വിക്കറ്റും, ജോഫ്രാ ആർച്ചർ രണ്ട് വിക്കറ്റും നേടി.