ഐ പി എല്ലിലും ലോകകപ്പിലും കണ്ട കാഴ്ച്ച ഒടുവിൽ ആഷസിലും ആവർത്തിച്ചു. ഇക്കുറി ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ടിനെയാണ് സ്റ്റമ്പിൽ നിന്നും വീഴാതെ നിന്ന ബെയ്ൽസ് രക്ഷിച്ചത്. മത്സരത്തിലെ 21 ആം ഓവറിലാണ് സംഭവം അരങ്ങേറിയത്. പാറ്റിൻസൺ എറിഞ്ഞ പന്ത് ഡിഫെൻഡ് ചെയ്യാൻ റൂട്ട് പരാജയപെടുകയും പന്ത് ടിം പെയ്ൻ ക്യാച്ച് ചെയ്യുകയും അപ്പീലിനൊടുവിൽ അമ്പയർ വിക്കറ്റ് വിധിക്കുകയും ചെയ്തു. ഉടനെ റൂട്ട് റിവ്യൂ ആവശ്യപെടുകയും റിപ്ലേയിൽ പന്ത് ബാറ്റിലല്ല സ്റ്റമ്പിലാണ് തട്ടിയതെന്ന് വ്യക്തമായതോടെ അമ്പയർ മാപ്പ് അപേക്ഷിക്കുകയും തീരുമാനം മാറ്റുകയും ചെയ്തു. സ്റ്റമ്പിൽ തട്ടിയിട്ടും ബെയ്‌ൽസ് വീഴാതിരുന്നത് പാറ്റിൻസണെയും ഞെട്ടിച്ചു.
റൂട്ടാകട്ടെ കിട്ടിയ അവസരം മുതലാക്കി ഫിഫ്റ്റി നേടുകയും ഇംഗ്ലണ്ടിനെ മികച്ച സ്കോറിലേക്ക് എത്തിക്കുകയും ചെയ്തു. 119 പന്തിൽ 57 റൺസ് നേടിയ ജോ റൂട്ടിനെ പീറ്റർ സിഡിലാണ് പുറത്താക്കിയത്.