അയർലൻഡിനെതിരായ ഒരേയൊരു ടെസ്റ്റ് മത്സരത്തിൽ ടോസ് നഷ്ട്ടപെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് ബാറ്റിങ് തകർച്ച. 43 റൺസ് എടുക്കുന്നതിനിടെ ഏഴ് വിക്കറ്റുകൾ നഷ്ട്ടമായ ഇംഗ്ലണ്ട് ഒടുവിൽ വിവരം ലഭിക്കുമ്പോൾ എട്ട് വിക്കറ്റ് നഷ്ട്ടത്തിൽ 58 റൺസ് എടുത്തിട്ടുണ്ട്.
അഞ്ച് വിക്കറ്റ് വീഴ്ത്തിയ ടിം മർത്താഗും രണ്ട് വിക്കറ്റ് വീഴ്ത്തിയ മാർക്ക് അഡയറും ചേർന്നാണ് ഇംഗ്ലണ്ട് ബാറ്റ്സ്മാന്മാരെ കറക്കിവീഴ്ത്തിയത്. വിക്കറ്റ് കീപ്പർ ജോണി ബെയർസ്റ്റോ, മൊയീൻ അലി, ക്രിസ് വോക്‌സ് എന്നിവർ റണ്ണൊന്നും നേടാതെയാണ് പുറത്തായത്.