Skip to content

ലോകകപ്പിൽ ഓസ്‌ട്രേലിയ കാഴ്ച്ചവെച്ചത് മികച്ച പ്രകടനം ; അലക്‌സ് കാരി

സെമിഫൈനലിൽ ഇംഗ്ലണ്ടിനെതിരെ പരാജയപെട്ട് ലോകകപ്പിൽ നിന്നും പുറത്തായെങ്കിലും ടൂർണമെന്റിൽ മികച്ച ക്രിക്കറ്റ് കാഴ്ച്ചവെയ്ക്കുവാൻ ഓസ്‌ട്രേലിയക്ക് സാധിച്ചെന്ന് വൈസ് ക്യാപ്റ്റനും വിക്കറ്റ് കീപ്പറും കൂടിയായ അലക്‌സ് കാരി. കഴിഞ്ഞ 12 മാസം പിന്നിലേക്ക് തിരിഞ്ഞുനോക്കിയാൽ ഞങ്ങൾക്ക് സെമിഫൈനൽ സാധ്യതകൾ പോലും ഇല്ലായിരുന്നുവെന്നും മത്സരശേഷം അലക്‌സ് കാരി പറഞ്ഞു.

ടൂർണമെന്റിൽ ഒമ്പത് ഇന്നിങ്‌സിൽ നിന്നും 375 റൺസ് നേടിയ കാരിയാണ് ഈ ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ. സെമിഫൈനലിൽ അഞ്ചാമനായി ഇറങ്ങിയ കാരി 45 റൺസ് നേടി നാലാം വിക്കറ്റിൽ സ്റ്റീവ് സ്മിത്തിനൊപ്പം ചേർന്ന് 104 റൺസ് കൂട്ടിച്ചേർത്തിരുന്നു.

മത്സരത്തിലെ എട്ടാം ഓവറിൽ ജോഫ്രാ ആർച്ചറുടെ പന്തിൽ താടിയ്ക്ക് മുറിവേറ്റ കാരി തലചുറ്റി ബാൻഡേജിട്ട ശേഷമാണ്‌ ബാറ്റിങ് തുടർന്നത്. എന്നാൽ ഇതെല്ലാം മത്സരത്തിന്റെ ഭാഗമാണെന്നും കുറച്ച് സ്റ്റിച്ചുകളെ സാരമായി കാണുന്നില്ലെന്നും കാരി മത്സരശേഷം പറഞ്ഞു.