Skip to content

സെമിഫൈനലിൽ ഓസ്‌ട്രേലിയയെ എറിഞ്ഞിട്ട് ഇംഗ്ലണ്ട് ; ഫൈനലിലെത്താൻ വേണ്ടത് 224 റൺസ്

ലോകകപ്പ് രണ്ടാം സെമിഫൈനലിൽ ഇംഗ്ലണ്ടിനെതിരെ ടോസ് നേടി ബാറ്റിങിനിറങ്ങിയ ഓസ്‌ട്രേലിയക്ക് ബാറ്റിങ് തകർച്ച. 49 ഓവറിൽ 223 റൺസ് എടുക്കുന്നതിനിടെ ഓസ്‌ട്രേലിയക്ക് മുഴുവൻ വിക്കറ്റുകളും നഷ്ട്ടമായി. തകർച്ചയോടെയാണ് ഓസ്‌ട്രേലിയ തുടങ്ങിയത്. 14 റൺസ് എടുക്കുന്നതിനിടെ ഓസ്‌ട്രേലിയക്ക് മുഴുവൻ വിക്കറ്റുകളും നഷ്ട്ടമായി. തുടർന്ന് നാലാം വിക്കറ്റിൽ 103 റൺസ് കൂട്ടിച്ചേർത്ത അലക്‌സ് കാരിയും സ്റ്റീവ് സ്മിത്തും ചേർന്നാണ് ഓസ്‌ട്രേലിയയെ തകർച്ചയിൽ നിന്നും കരകയറ്റിയത്. അലക്‌സ് കാരി 70 പന്തിൽ 46 റൺസും സ്റ്റീവ് സ്മിത്ത് 119 പന്തിൽ 85 റൺസ് നേടി പുറത്തായി. സ്റ്റാർക്ക് 36 പന്തിൽ 29 റൺസ് നേടി പുറത്തായി.

ഇംഗ്ലണ്ടിന് വേണ്ടി ക്രിസ് വോക്‌സ് ആദിൽ റഷിദ് എന്നിവർ മൂന്ന് വിക്കറ്റ് വീതവും ജോഫ്രാ ആർച്ചർ രണ്ട് വിക്കറ്റും മാർക്ക് വുഡ് ഒരു വിക്കറ്റും നേടി.