ന്യൂസിലാൻഡിനെതിരെ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ് തിരഞ്ഞെടുത്തു. സെമിയിൽ പ്രവേശിക്കാൻ ഇംഗ്ലണ്ടിന് വിജയം അനിവാര്യമാണ്. എന്നാൽ വൻതോൽവി ഒഴിവാക്കാൻ സാധിച്ചാൽ തന്നെ ന്യൂസിലാൻഡിന് നാലാം സ്ഥാനക്കാരായി സെമിയിൽ പ്രവേശിക്കാൻ സാധിക്കും. മാറ്റങ്ങളില്ലാതെയാണ് ആതിഥേയരായ ഇംഗ്ലണ്ട് ഇറങ്ങുന്നത്. മറുഭാഗത്ത് ന്യൂസിലാൻഡ് ടീമിൽ പരിക്കേറ്റ ഫെർഗുസണ് പകരക്കാരനായി സൗത്തീയും സോധിയ്ക്ക് പകരക്കാരനായി മാറ്റ് ഹെൻറിയും ടീമിലെത്തി.
ന്യൂസിലാൻഡ് XI ; മാർട്ടിൻ ഗുപ്റ്റിൽ, ഹെൻറി നിക്കോൾസ്, കെയ്ൻ വില്യംസൺ (c), റോസ് ടെയ്‌ലർ, ടോം ലതാം (wk), കോളിൻ ഡി ഗ്രാൻഹോം, ജെയിംസ് നീഷാം, മിച്ചൽ സാന്റ്‌നർ, ടിം സൗത്തി, മാറ്റ് ഹെൻറി, ട്രെൻറ് ബോൾട്ട്
ഇംഗ്ലണ്ട് XI ; ജേസൺ റോയ്, ജോണി ബെയർസ്റ്റോ, ജോ റൂട്ട്, ഇയോൺ മോർഗൻ (c), ബെൻ സ്റ്റോക്സ്, ജോസ് ബട്ട്ലർ (wk), ക്രിസ് വോക്സ്, ലിയാം പ്ലങ്കറ്റ്, ജോഫ്ര ആർച്ചർ, ആദിൽ റാഷിദ്, മാർക്ക് വുഡ്