മധ്യഓവറുകളിൽ കൂട്ടുകെട്ടുകൾ പടുത്തുയർത്താൻ സാധിക്കാതിരുന്നതാണ് ഇന്ത്യയ്ക്കെതിരായ മത്സരത്തിൽ തിരിച്ചടിയായതെന്ന് ബംഗ്ലാദേശ് ക്യാപ്റ്റൻ മഷ്‌റഫേ മോർതാസ. മത്സരത്തിൽ ബംഗ്ലാദേഷിന് വിജയം അനിവാര്യമായിരുന്നുവെന്നും പരാജയപെട്ടെങ്കിലും മികച്ച പ്രകടനം കാഴ്ച്ചവെയ്ക്കാൻ തങ്ങൾക്ക് സാധിച്ചുവെന്നും മത്സരശേഷം മോർതാസ പറഞ്ഞു.
ഏതെങ്കിലും ഒരു പാർട്ട്നർഷിപ്പ് നീട്ടികൊണ്ടുപോകുവാൻ സാധിച്ചിരുന്നുവെങ്കിൽ മത്സരഫലം മറ്റൊന്നാകുമായിരുന്നുവെന്നും ടൂർണമെന്റിലുടനീളം മികച്ച പ്രകടനമാണ് ഷാക്കിബും മുഷ്ഫിഖുർ റഹിമും കാഴ്ച്ചവെച്ചതെന്നും രോഹിത് ശർമ്മയുടെ ക്യാച്ച് പാഴാക്കിയത് മത്സരത്തിൽ ബാധിച്ചുവെങ്കിലും അതിൽ തമീം ഇക്ബാലിനെ കുറ്റപ്പെടുത്താൻ സാധിക്കില്ലെന്നും ഇതെല്ലാം മത്സരത്തിന്റെ ഭാഗമാണെന്നും ബംഗ്ലാദേശ് ക്യാപ്റ്റൻ കൂട്ടിച്ചേർത്തു.