Skip to content

തകർപ്പൻ സെഞ്ചുറിയോടെ വാർണറിനെയും ഫിഞ്ചിനെയും പിന്നിലാക്കി രോഹിത് ശർമ്മ

ബംഗ്ലാദേശിനെതിരായ തകർപ്പൻ സെഞ്ചുറിയോടെ ലോകകപ്പിലെ റൺവേട്ടയിൽഓസ്‌ട്രേലിയൻ ക്യാപ്റ്റൻ ആരോൺ ഫിഞ്ചിനെയും ഓപണിങ് ബാറ്റ്‌സ്മാൻ ഡേവിഡ് വാർണറിനെയും പിന്നിലാക്കി രോഹിത് ശർമ. നാല് സെഞ്ചുറിയും ഒരു ഫിഫ്റ്റിയുമടക്കം 90.67 ശരാശരിയിൽ 544 റൺസ് രോഹിത് ശർമ്മ ഈ ലോകകപ്പിൽ അടിച്ചുകൂട്ടി. ബംഗ്ലാദേശിനെതിരായ മത്സരത്തിൽ 90 പന്തിൽ നിന്നും സെഞ്ചുറി പൂർത്തിയാക്കിയ രോഹിത് ശർമ്മ 92 പന്തിൽ 104 റൺസ് നേടിയാണ് പുറത്തായത്. ഏഴ് ഫോറും അഞ്ച് സിക്സും ഹിറ്റ്മാന്റെ ബാറ്റിൽ നിന്നും പിറന്നു.

രണ്ടാം സ്ഥാനത്തുള്ള ഡേവിഡ് വാർണർ എട്ട് മത്സരത്തിൽ നിന്നും 516 റൺസും മൂന്നാമതുള്ള ആരോൻ ഫിഞ്ച് 504 റൺസും നേടിയിട്ടുണ്ട്.