ന്യൂസിലാൻഡിനെതിരെ ടോസ് നഷ്ട്ടപെട്ട് ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയക്ക് ബാറ്റിങ് തകർച്ച. നിശ്ചിത 50 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ട്ടത്തിൽ 243 റൺസ് നേടാനെ ഓസ്‌ട്രേലിയക്ക് സാധിച്ചുള്ളൂ. നാല് വിക്കറ്റ് വീഴ്ത്തിയ ട്രെന്റ് ബോൾട്ടും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ ഫെർഗുസണും ജിമ്മി നീഷമും ചേർന്നാണ് ഓസ്‌ട്രേലിയയെ കുറഞ്ഞ സ്കോറിൽ ഒതുക്കിയത്.
ഒരു ഘട്ടത്തിൽ 92 ന് അഞ്ച് വിക്കറ്റ് എന്ന നിലയിൽ തകർന്ന ഓസ്‌ട്രേലിയയെ 129 പന്തിൽ 88 റൺസ് നേടിയ ഉസ്മാൻ ഖവാജയും 72 പന്തിൽ 71 റൺസ് നേടിയ അലക്സ് കാരിയും ചേർന്നാണ് പൊരുതാവുന്ന സ്കോറിൽ എത്തിച്ചത്. ആറാം വിക്കറ്റിൽ 107 റൺസ് ഇരുവരും കൂട്ടിച്ചേർത്തു.