സൗത്താഫ്രിക്കയ്ക്കെതിരെ ടോസ് നേടി ബാറ്റിങിനിറങ്ങിയ പാകിസ്ഥാന് മികച്ച സ്കോർ. ബാബർ അസമിന്റെയും ഹാരിസ് സൊഹൈലിന്റെയും ഫിഫ്റ്റി മികവിൽ നിശ്ചിത 50 ഓവറിൽ പാകിസ്ഥാൻ ഏഴ് വിക്കറ്റ് നഷ്ട്ടത്തിൽ 307 റൺസ് നേടി. തകർപ്പൻ തുടക്കമാണ് ഫഖർ സമാനും ഇമാം ഉൾ ഹക്കും പാകിസ്ഥാന് നൽകിയത്. ഓപ്പണിങ് കൂട്ടുകെട്ടിൽ 81 റൺസ് ഇരുവരും കൂട്ടിച്ചേർത്തു. ഇമാം 58 പന്തിൽ 44 റൺസും ഫഖർ സമാം 50 പന്തിൽ 44 റൺസും നേടി. ഇരുവരെയും ഇമ്രാൻ താഹിറാണ് പുറത്താക്കിയത്.
80 പന്തിൽ 69 റൺസ് നേടിയ ബാബർ അസമും, 59 പന്തിൽ 89 റൺസ് നേടിയ ഹാരിസ് സൊഹൈലും മധ്യനിരയിൽ തിളങ്ങിയതോടെ പാകിസ്ഥാൻ മികച്ച സ്കോറിലെത്തി. മാലിക്കിന് പകരക്കാരനായാണ് ഹാരിസ് സൊഹൈൽ ടീമിലെത്തിയത്.
സൗത്താഫ്രിക്കയ്ക്ക് വേണ്ടി ലുങ്കി എങ്കിഡി മൂന്ന് വിക്കറ്റും ഇമ്രാൻ താഹിർ രണ്ട് വിക്കറ്റും നേടി.