തകർപ്പൻ ബൗളിങ് പ്രകടനമാണ് തന്റെ ലോകകപ്പ് അരങ്ങേറ്റമത്സരത്തിൽ സൗത്താഫ്രിക്കയ്ക്കെതിരെ യുസ്വേന്ദ്ര ചഹാൽ കാഴ്ച്ചവെച്ചത്. പത്തോവറിൽ 51 റൺസ് വഴങ്ങിയ ചഹാൽ നാല് നിർണായക വിക്കറ്റുകൾ വീഴ്ത്തി. ഇതോടെ ലോകകപ്പ് അരങ്ങേറ്റത്തിൽ ഏറ്റവും മികച്ച രണ്ടാമത്തെ ബൗളിങ് പ്രകടനം കാഴ്ച്ചവെയ്ക്കുന്ന ഇന്ത്യൻ ബൗളറെന്ന നേട്ടം ചഹാൽ സ്വന്തമാക്കി. 2015 ൽ പാകിസ്ഥാനെതിരെ 35 റൺസ് മാത്രം വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ മൊഹമ്മദ് ഷാമിയാണ് ലോകകപ്പ് അരങ്ങേറ്റത്തിൽ ഏറ്റവും മികച്ച ബൗളിങ് കാഴ്ച്ചവെച്ച ഇന്ത്യൻ ബൗളർ.
റാസി വാൻ ഡർ ഡുസ്സൻ, ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസിസ്, ഡേവിഡ് മില്ലർ, ആൻഡൈൽ ഫെഹ്ലുക്വായോ എന്നിവരുടെ വിക്കറ്റാണ് മത്സരത്തിൽ ചഹാൽ വീഴ്ത്തിയത്.