ഈ ലോകകപ്പിൽ ഇന്ത്യയും ആതിഥേയരായ ഇംഗ്ലണ്ടും ലീഗ് ഘട്ടത്തിൽ എട്ട് മത്സരങ്ങൾ വീതം വിജയിക്കുമെന്ന് മുൻ ന്യൂസിലാൻഡ് ക്യാപ്റ്റൻ ബ്രണ്ടൻ മക്കല്ലം. ചാമ്പ്ന്മാരായ ഓസ്‌ട്രേലിയ ഇന്ത്യയോടും പാകിസ്ഥാനും വെസ്റ്റിൻഡീസിനോടും പരാജയപെടുമെന്നും ആറ് വിജയത്തോടെ മൂന്നാം സ്‌ഥാനക്കാരായി ഫിഞ്ചും കൂട്ടരും സെമി ഫൈനലിൽ പ്രവേശിക്കുമെന്നും ഫേസ്ബുക്ക് പോസ്റ്റിൽ മക്കല്ലം കുറിച്ചു. സെമി ഫൈനലിൽ നാലാം സ്ഥാനത്തെത്താൻ ന്യൂസിലാൻഡും പാകിസ്ഥാനും വെസ്റ്റിൻഡീസും സൗത്താഫ്രിക്കയും തമ്മിൽ വമ്പൻ പോരാട്ടം നടക്കുമെന്നും എന്നാൽ ഭാഗ്യം തന്റെ രാജ്യത്തെ പിന്തുണയ്ക്കുമെന്നും നെറ്റ് റൺറേറ്റിന്റെ അടിസ്ഥാനത്തിൽ ന്യൂസിലാൻഡ് സെമിയിൽ പ്രവേശിക്കുമെന്നും മക്കല്ലം കൂട്ടിച്ചേർത്തു.
https://www.instagram.com/p/ByHj1hwHnZI/?igshid=14booo0fg5vi
എന്നാൽ മക്കല്ലത്തിന് മറുപടിയായെത്തിയ മാർക്ക് വോ ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും ഉറപ്പായും സെമിയിൽ ഉണ്ടാകുമെന്നും ഇന്ത്യയുടെ കാര്യം ഉറപ്പില്ലയെങ്കിലും കോഹ്ലിയെയും ബുംറയെയും അമിതമായി ആശ്രയിക്കുന്ന ഇന്ത്യ ഏറെക്കുറെ കടന്നുകൂടുമെന്നും നാലാം സ്ഥാനക്കാരായി മുൻഗണന ന്യൂസിലാൻഡിന് തന്നെയെന്നും വ്യക്തമാക്കി.
Good summary. IMO I think England and Aust certain semi finalists. India not so sure but probably sneak in.Preparation a little suspect and batting lineup uncertain in the middle order. Big reliance on Kohli and Bumrah. NZ slightly ahead of WI and Sth Africa for 4th.
— Mark Waugh (@juniorwaugh349) May 31, 2019