ഐസിസി ക്രിക്കറ്റ് ലോകകപ്പ് ആദ്യ മത്സരത്തിൽ സൗത്താഫ്രിക്കയ്ക്കെതിരെ ആതിഥേയരായ ഇംഗ്ലണ്ടിന് 104 റൺസിന്റെ തകർപ്പൻ വിജയം. മത്സരത്തിൽ ഇംഗ്ലണ്ട് ഉയർത്തിയ 312 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന സൗത്താഫ്രിക്കയ്ക്ക് 39.5 ഓവറിൽ 207 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റുകളും നഷ്ട്ടമായി. 74 പന്തിൽ 68 റൺസ് നേടിയ ഡീകോക്കും 61 പന്തിൽ 50 റൺസ് നേടിയ വാൻ ഡർ ഡ്യൂസനും മാത്രമേ സൗത്താഫ്രിക്കയ്ക്ക് വേണ്ടി തിളങ്ങിയുള്ളൂ.
ഇംഗ്ലണ്ടിന് വേണ്ടി ജോഫ്രാ ആർച്ചർ ഏഴോവറിൽ 27 റൺസ് വഴങ്ങി മൂന്ന് വിക്കറ്റും ലിയാം പ്ലങ്കറ്റ്, ബെൻ സ്റ്റോക്‌സ് എന്നിവർ രണ്ട് വിക്കറ്റ് വീതവും ആദിൽ റഷീദ്, മൊയീൻ അലി എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 89 റൺസ് നേടിയ ബെൻ സ്റ്റോക്‌സ്, 57 റൺസ് നേടിയ മോർഗൻ, 54 റൺസ് നേടിയ റോയ്, 51 റൺസ് നേടിയ ജോ റൂട്ട് എന്നിവരാണ് മികച്ച സ്കോറിൽ എത്തിച്ചത്.
ബെൻ സ്റ്റോക്‌സാണ് മാൻ ഓഫ് ദി മാച്ച്.