ക്രിക്കറ്റ് ലോകകപ്പ് ഔദ്യോഗിക രണ്ടാം സന്നാഹ മത്സരത്തിൽ ശ്രീലങ്കയ്ക്കെതിരെ സൗത്താഫ്രിക്കയ്ക്ക് 87 റൺസിന്റെ തകർപ്പൻ വിജയം. സൗത്താഫ്രിക്ക ഉയർത്തിയ 339 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ശ്രീലങ്കയ്ക്ക് 42.3 ഓവറിൽ 251 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റുകളും നഷ്ട്ടമായി. 87 റൺസ് നേടിയ ക്യാപ്റ്റൻ കരുണരത്നെയും 66 പന്തിൽ 64 റൺസ് നേടിയ ഏഞ്ചലോ മാത്യൂസും മാത്രമേ ശ്രീലങ്കയ്ക്ക് വേണ്ടി തിളങ്ങിയുള്ളൂ .
സൗത്താഫ്രിക്കയ്ക്ക് വേണ്ടി ഫെഹ്ലുക്വായോ നാല് വിക്കറ്റും ലുങ്കി എങ്കിഡി രണ്ട് വിക്കറ്റും വീഴ്ത്തി.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത സൗത്താഫ്രിക്കയെ 88 റൺസ് നേടിയ ക്യാപ്റ്റൻ ഡുപ്ലെസിസും 65 റൺസ് നേടിയ ഹാഷിം അംലയും ചേർന്നാണ് മികച്ച സ്കോറിൽ എത്തിച്ചത്.