Skip to content

അരങ്ങേറ്റത്തിൽ രക്ഷകനായി ബെൻ ഫോക്‌സ് ; അയർലൻഡിനെതിരെ ഇംഗ്ലണ്ടിന് വിജയം

അയർലൻഡിനെതിരായ ഒരേയൊരു ഏകദിനത്തിൽ ഇംഗ്ലണ്ടിന് നാല് വിക്കറ്റിന്റെ വിജയം. നനഞ്ഞ ഔട്ട്ഫീൽഡ് കാരണം 45 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ അയർലൻഡ് ഉയർത്തിയ 199 റൺസിന്റെ വിജയലക്ഷ്യം 42 ഓവറിൽ ആറ് വിക്കറ്റ് നഷ്ട്ടത്തിൽ ഇംഗ്ലണ്ട് മറികടന്നു. ഒരു ഘട്ടത്തിൽ 66 ന് അഞ്ച് എന്ന നിലയിൽ തകർന്ന ഇംഗ്ലണ്ടിനെ 76 പന്തിൽ പുറത്താകാതെ 61 റൺസ് നേടിയ അരങ്ങേറ്റക്കാരൻ ബെൻ ഫോക്‌സ്, 56 പന്തിൽ 47 റൺസ് നേടിയ ടോം കറൺ, 20 റൺസ് നേടിയ ഡേവിഡ് വില്ലി എന്നിവരുടെ പ്രകടനമാണ് വിജയത്തിച്ചത്.

എട്ടോവറിൽ 45 റൺസ് മാത്രം വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ ജോഷുവാ ലിറ്റിലാണ് ഇംഗ്ലണ്ട് മുൻനിരയെ തകർത്തത്.

ആദ്യം ബാറ്റ് ചെയ്ത അയർലൻഡിനെ 33 റൺസ് നേടിയ സ്റ്റിർലിങ് 32 റൺസ് നേടിയ മാർക്ക് അഡയർ എന്നിവരാണ് ഭേദപ്പെട്ട സ്കോറിൽ എത്തിച്ചത്. ഇംഗ്ലണ്ടിന് വേണ്ടി ലിയാം പ്ലങ്കറ്റ് നാല് വിക്കറ്റും ടോം കറൺ മൂന്ന് വിക്കറ്റും ജോഫ്രാ ആർച്ചർ, ആദിൽ റഷീദ്, ഡെൻലി എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.