ഡൽഹി ക്യാപിറ്റൽസിനെതിരെ രാജസ്ഥാൻ റോയൽസിന് മികച്ച സ്കോർ. അജിങ്ക്യ രഹാനെയുടെ തകർപ്പൻ സെഞ്ചുറി മികവിൽ നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ട്ടത്തിൽ 191 റൺസ് രാജസ്ഥാൻ റോയൽസ് നേടി. തുടക്കത്തിൽ തന്നെ സഞ്ജു സാംസണെ നഷ്ട്ടമായ ശേഷം രണ്ടാം വിക്കറ്റിൽ 130 റൺസ് കൂട്ടിച്ചേർത്ത ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തും രഹാനെയും ചേർന്നാണ് രാജസ്ഥാനെ മത്സരത്തിൽ തിരിച്ചെത്തിച്ചത്. സ്റ്റീവ് സ്മിത്ത് 32 പന്തിൽ 50 റൺസ് നേടി പുറത്തായപ്പോൾ അജിങ്ക്യ രഹാനെ 63 പന്തിൽ 105 റൺസ് നേടി പുറത്താകാതെ നിന്നു. എന്നാൽ പിന്നീടെത്തിയ ആർക്കും തന്നെ താളം കണ്ടെത്താൻ സാധിച്ചില്ല. ടേണർ തുടർച്ചയായ മൂന്നാം മത്സരത്തിലും ഗോൾഡൻ ഡക്കായി.
ഡൽഹിയ്ക്ക് വേണ്ടി റബാഡ രണ്ട് വിക്കറ്റും ഇഷാന്ത് ശർമ്മ, അക്ഷർ പട്ടേൽ, ക്രിസ് മോറിസ് എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.