തന്റെ ഓവറിൽ യുവരാജ് സിങ് മൂന്ന് സിക്സ് തുടർച്ചയായി പറത്തിയപ്പോൾ സ്റ്റുവർട്ട് ബ്രോഡിനെ പോലെ തോന്നിയെന്ന് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ താരം യുസ്വെന്ദ്ര ചഹാൽ. മത്സരത്തിലെ 14 ആം ഓവറിലാണ് യുവരാജ് സിങ് ചഹാലിനെതിരെ തുടർച്ചയായി മൂന്ന് സിക്സുകൾ നേടിയത്. എന്നാൽ നാലാമത്തെ പന്തിൽ യുവരാജിനെ പുറത്താക്കാനും ചഹാലിന് സാധിച്ചിരുന്നു. 12 പന്തിൽ 23 റൺസ് നേടിയാണ് യുവരാജ് പുറത്തായത്.
യുവരാജ് ഇതിഹാസ ബാറ്റ്സ്മാനാണെന്നും മികച്ച രീതിയിൽ പന്തെറിഞ്ഞിട്ടും തുടർച്ചയായി സിക്സുകൾ യുവി നേടിയെന്നും അതുകൊണ്ടാണ് വൈഡർ ഗൂഗ്ലി എറിയാൻ തീരുമാനിച്ചതെന്നും മത്സരശേഷം ചഹാൽ പറഞ്ഞു.
2007 വേൾഡ് ടി20 യിലാണ് ഇംഗ്ലണ്ട് ഫാസ്റ്റ് ബൗളർ സ്റ്റുവർട്ട് ബ്രോഡിനെതിരെ യുവരാജ് ആറ് സിക്സുകൾ തുടർച്ചയായി നേടിയത്. 16 പന്തിൽ 58 റൺസ് മത്സരത്തിൽ യുവി നേടിയത്.