പാകിസ്ഥാനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഓസ്‌ട്രേലിയക്ക് ഭേദപ്പെട്ട സ്കോർ. നിശ്ചിത 50 ഓവറിൽ ആറ് വിക്കറ്റ് നഷ്ട്ടത്തിൽ ഓസ്ട്രേലിയ 266 റൺസ് നേടി. തുടക്കത്തിൽ തന്നെ തകർപ്പൻ ഫോമിലുള്ള ഖവാജയെ നഷ്ട്ടപെട്ടെങ്കിലും 136 പന്തിൽ 90 റൺസ് നേടിയ ക്യാപ്റ്റൻ ആരോൺ ഫിഞ്ചും 43 പന്തിൽ 47 റൺസ് നേടിയ പീറ്റർ ഹാൻഡ്‌സ്കോമ്പും 55 പന്തിൽ 71 റൺസ് നേടിയ ഗ്ലെൻ മാക്‌സ്‌വെല്ലും ചേർന്ന് ഓസ്‌ട്രേലിയയെ പൊരുതാവുന്ന സ്കോറിൽ എത്തിക്കുകയായിരുന്നു. അലക്സ് കാരെ 21 പന്തിൽ 25 റൺസ് നേടി പുറത്താകാതെ നിന്നു. കഴിഞ്ഞ രണ്ട് മത്സരത്തിലും ആരോൺ ഫിഞ്ച് സെഞ്ചുറി നേടിയിരുന്നു.
പാകിസ്ഥാന് വേണ്ടി ഉസ്മാൻ ഷിൻവാരി, ജുനൈദ് ഖാൻ, യാസിർ ഷാ, ഇമാദ് വാസിം, ഹാരിസ് സൊഹൈൽ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.